Sunday, November 28, 2010

ഒറ്റ പാട്ട് പാടുന്ന പക്ഷി


ഒരിക്കല്‍

ഞാനൊരു കിളിയായിരുന്നു

ശിശിരത്തില്‍ എന്റെ തൂവലുകള്‍

കൊഴിയാന്‍ തുടങ്ങി.

വര്‍ണ്ണമില്ലാതെ

പുതപ്പില്ലാതെ

വേദന സഹിച്ച് ഞാന്‍....

പെട്ടെന്നാണ് നീ വന്നത്

നീ

നിന്റെ തൂവലുകള്‍ തന്നു.

ഹൃദയം ചോര്‍ത്തി തന്നു.

ചൂടും സഹനവും ഞാന്‍അറിഞ്ഞു

ചേര്‍ച്ചയില്ലാത്തവയെങ്കിലും

ഞാനവയെടുത്തണിഞ്ഞു

എനിക്ക്

നിന്റെ മണമായി

നിന്റെ നിറമായി

നിന്റെ മാത്രം ഗന്ധമായി

നീ തണുത്തുറയാന്‍ തുടങ്ങി

എനിക്കോ തൂവലുകള്‍ കിളിര്‍ക്കാനും

പക്ഷേ ഞാന്‍

നിന്റെയോ എന്റെയോ തൂവലുകള്‍തന്നില്ല

നിന്റെ ചിറകുകള്‍വിടര്‍ത്തി പാറിപ്പറന്നു.

നീ മരവിച്ച് മരവിച്ച്……………..

നിന്റെ ചിന്തകള്‍ഞാന്‍ കുടഞ്ഞെറിഞ്ഞു.

നിന്റെ ചിറകുകള്‍ഞാന്‍കുടഞ്ഞെറിയുകയേയില്ല

നീ ഞാനായാല്‍ പിന്നെ നീ എന്തിന്‍???

Saturday, November 13, 2010

എന്റെ ആകാശം നിങ്ങളുടെ ഭൂമി



അതിരുകളില്ലാത്ത ആകാശം നോക്കി നില്ക്കവേ

ആദ്യമായിഅവന്‍’ അവന്മാത്രമാണ്

എന്നോടു പറഞ്ഞത്

ഹൃദയത്തിനും ആകാശത്തിനും ഇടയില്

ഒരു സ്ഥലമുണ്ടെന്ന്

കാവില്കരിനാഗത്തറയ്ക്കു പിന്നിലായിരുന്നു

അപ്പോഴും എന്റെ പ്രണയ വാല്മീകം.

കാവും സന്ധ്യാദീപവുമില്ലാതെ

ആയില്യകളങ്ങളില്ലാതേ

ചേതനയറ്റു കിടന്നിരുന്നൂ പ്രണയനാഗം

ഉലയിലൂതി ഉയിരിട്ടെടുക്കുന്ന കാഞ്ചനനൂലായിന്നൂ.

നീലനാവുനീട്ടി വിഷം തീണ്ടി ദാഹിച്ചൂ പിന്നെ.

കടലുകള്,തീരങ്ങള്‍,മരുഭൂമികള്

ഋതുക്കള്താണ്ടി അഗ്നിസ്ഫുലിംഗങ്ങളാം

പത്തിയണച്ചു കിടന്നൂ പ്രണയ കൃഷ്ണനാഗം

മകുടിയൂതി നാവേറു പാടി നോവാറ്റിയ വേനലില്

നാവു ചുഴറ്റിയണഞ്ഞൂ നോവിന്നാഗം

പ്രണയം ഒരു ഭ്രാന്ത്

ആരും പറഞ്ഞില്ല എന്നോടും അവനോടും

നഗരങ്ങളില്സാഗരനീലിമകളില്മഞ്ഞുകണങ്ങളില്

അവന്പറന്നു പോയ വഴിത്താരകളില്ഞാന്

ചതഞ്ഞരഞ്ഞ് ….

എന്റെ ആകാശം നിങ്ങളുടെ നിങ്ങളുടെ മാത്രം ഭൂമി.

Tuesday, November 9, 2010

വിശപ്പ്

വിശപ്പിന്റെ ചുടുകാറ്റിഴയുന്ന കൂടാരങ്ങലില്

പ്രണയത്തിന്റെ അലറിപെയ്ത്തുമായി ഇന്നലെ.

ഇനിവരും രാവുകളില്നിലവിളിപോല് പതുങ്ങി

പച്ചിലപുതച്ച കുടപാലയില്അവള്‍……….

നാവുനീട്ടി നിലാവുലയുന്ന നീല ഞൊറി വിടറ്ത്തി

പിന്നെയും വിയറ്പ്പുപ്പും കണ്ണീരുപ്പും കലര്ത്തി.

വിഷജലം തീണ്ടിയ പെരുവയറുമായി……………

കുഞ്ഞു ശലഭമായി പാറിയിരുന്നതെന്നൊ………

കനവില്കിളിയായി പാടിയതെന്നോ……….

അരികില്വന്നണഞ്ഞ തീപ്പന്തതില്മുനകള്‍.

Tuesday, August 3, 2010

വെസൂവിയസ്സ് ഞാന്‍ നീയാകുന്നു....

‘വെസുവിയസ്സ്’ തണുത്ത ഹിമ പാതത്തിലും
ഞാന്‍ നീയാകുന്നു
കാത്തിരിപ്പാണു ഞാന്‍ ഒരുതരി
കനിവിന്റെ ഇത്തിരി വെട്ടത്തിനായി.
ഇരുള്‍ മൂടിപോയി എന്റെ വഴിത്താര
തുളുമ്പി നില്‍ക്കും എന്‍ മിഴികള്‍
ശ്രുതി മറക്കും എന്‍ വിരലുകള്‍
ആര്‍ദ്ര നാദത്തിനോ താളമില്ല; ലയമില്ല.
ഞാനൊരു പാട്ടുകാരിയല്ല.
പാതിയുറക്കത്തില്‍ കൈവിട്ടു പോയൊരു
കാതര സ്വപ്നം ഞാന്‍.
വിറങ്ങലിക്കുന്നൂ...
വിറയാര്‍ന്ന വാക്കും കിനാവും.
പൊട്ടിത്തെറിക്കുമെന്‍ ആത്മവിന്‍ രോദനം
ദിക്കേഴും മുഴങ്ങുമൊരു രാവില്‍
ഊതി തണുപ്പിക്കാനാമോ?
ഉണര്‍ച്ച കാക്കുമീ അഗ്നിപര്‍വതത്തെ!
“വെസൂവിയസ്സ്” ‌‌‌‌- ഞാന്‍ നീയാകുന്നു.
ഊഷരമാണ് ഇന്നെന്റെ വാക്കും മനസ്സും
ഉരുകിയൊലിക്കും മനസ്സാം ലാവ.
എത്ര കാതം നടക്കണം ഞാനിനി
മറ്റൊരു പേമഴ കിട്ടുവാന്‍?
എത്ര മിത്തുകള്‍ താണ്ടണം ഞാനിനി
വാക്കിന്റെ നൊമ്പരം മാറ്റുവാന്‍?
എത്ര കാലങ്ങള്‍ തോറ്റുനടക്കണം
നിന്റെ വാക്കിന്റെ നോവിറക്കീടുവാന്‍?
ആകെ തണുത്തുറഞ്ഞീടുവാന്‍

“വെസൂവിയസ്സ്” ഞാന്‍ നീ തന്നെയാകുന്നു.....

Sunday, July 25, 2010

വിരല്‍ പാട്

വസന്തവും കടന്ന് ഗ്രീഷ്മത്തിലാണ് വിരല്‍ അവളുടെ കൂട്ടുകാരനായത്.മൈലാഞ്ചിയണിയിച്ച് നീണ്ട നഖം വെട്ടിയൊരുക്കി മിനുക്കുമ്പോഴാണ് ആദ്യമായി വിരല്‍ അവളെ പേരെടുത്ത് വിളിച്ചത്. “ദേവയാനീ...നിന്നെ ഞാന്‍ പ്രണയിക്കുന്നു.”വിരല്‍ അവളോട് സ്നിഗ്ദ്ധമായി പറഞ്ഞു.അവള്‍ ആകെ ചുവന്നു പോയി.വിരലിന്റെ ഒരു അഹങ്കാരം ! വിരലിന്റെ പ്രണയാദ്രമായ നോട്ടം . ഹൊ!അവള്‍ ചൂളിപ്പോയി. വിരല്‍ അവളോട് വീണ്ടും പറഞ്ഞു. “ദേവയാനീ..... ഞാന്‍ എന്നും നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.” ദേവയാനിയുടെ തുടുത്ത കവിളിണകള്‍ കണ്ണുകളോട് പരിഭവിച്ചു.കണ്ണുകള്‍ കേട്ട വാര്‍ത്ത പകുതി വിഴുങ്ങി കാതുകളെ അറിയിച്ചു.കാതുകള്‍ പൊട്ടിത്തെറിച്ചുകൊണ്ട് അളകങ്ങളെ.................. അപ്പോള്‍ വിരലുകള്‍ പ്രണയത്തോടെ അവളെ തഴുകി ഉറക്കുകയായിരുന്നു.....

Tuesday, March 23, 2010

കളിവിളക്ക്‌

മേളം തുടങ്ങി എന്നുള്ളിലും
തിമില താളമിടിപ്പൂ ദ്രുതം
കരിപടർന്നു ക്ലാവു പടർന്നു
ദേഹം കരിമഷിപോൽ കറുതു

രാവിൻ അന്ത്യ താളത്തിൽ
ആഞ്ഞു കത്തി കറുതുപോയി
ഞാനീ ഓട്ടുപുരയിൽ ക്ലാവേന്തി നിൽപൂ
പുതിയൊരു കളിയരങ്ങിൻ നാളതിനായ്‌

മോറിയില്ലാരും കുഞ്ഞുമെയ്യ്‌ കാഞ്ജനമാക്കീല
കരുത്തരാം തിരികൾ രണ്ടില്ല
പച്ച വാഴത്തണ്ടു തടയായീലാ
മേലപ്പിലോ കുരുത്തോലയില്ല

മാവിലയും പൂവും പ്ലാവിലയും താനിച്ചില്ല
മനയോല തേച്ചു പച്ചവേഷങ്ങൾ
മഞ്ജുതര പാടിയെത്തുന്നതെന്നോ
തകർക്കും കേളി താളങ്ങളടങ്ങി

ഒച്ചപോയ്‌ ചിലമ്പിച്ച നാവുമായ്‌
പതറി നിൽപൂ പിന്നണിക്കാർ
അടന്ത ചെമ്പടകൾ മുറുകാതെ
ആസുര വാദ്യങ്ങളടങ്ങീ

പടരും പച്ചയും കരിയുമെന്നിലിണങ്ങും
കൊലവിളിക്കും അലറിച്ചിരിക്കും
ദുശ്ശാസന കോലമാകുന്നു ഞാൻ

ശുദ്ധ മദ്ദളമൊഴികളില്ല
സാരിയും കുമ്മിയുമില്ല
ആട്ടക്കാലം കഴിഞ്ഞൊരു
ഭീമമാം കളിവിളക്കു ഞാൻ
ഇന്നു തേടുന്നു മറ്റൊരു മൂശ
ഇന്നു തേടുന്നു മറ്റൊരു ദേഹം

Saturday, March 20, 2010

പ്ലാസ്റ്റിക്‌ പൂവ്‌

ഹൃദ്യമാം മഞ്ഞയും പാടലവർണ്ണവും
പാതി വിടർന്നൊരിതളും ഞനൊരു സുന്ദരി പൂവ്‌
കൃത്രിമ ശീതത്തിൽ മരവിച്ചിരിപ‍ൂ..........
ചില്ലലമാരയിൽ,വിടരും മൃദു ഹാസവുമായി
സന്ദർശനവേളകൾ ധന്യമാക്കീടുവാൻ.

വിരുന്നെത്തുമൊരതിഥികൾ നിറയും
മധുചഷകങ്ങൾ മൊത്തിപ്പറയും
ഹായ്‌...! എത്ര സുന്ദരം....!
നനുത്ത വെൽ വെറ്റു തീർക്കുമിലയും
കമ്പി ഞെട്ടും പളുങ്കുപൂപാത്രവും
ഞനൊരു സുന്ദരി
ഇടയ്ക്കിടെ പതിക്കുമേ കൃത്രിമ സുഗന്ധങ്ങൾ
എന്റെ ഗന്ധമായി...........
വന്നീലാ ഒറ്റ കരിവണ്ടു പോലും
ഒരു ചെറു തെന്നൽ പോലും പുണർന്നീലാ...........
അരണ്ടതാം നീല വെട്ടം എനിക്ക്‌
രാപകലുകൾ തീർത്തു..........
ഒരഭിശപ്ത ഉന്മത്തരാവിൽ (പകലോ?)
പളുങ്കു പാത്രം വീണുടഞ്ഞേ പോയി..........

ഇന്നു ഞാൻ അനാഥ
തിരയിടും അല്ലലിൽ വീർപ്പിടുന്നോൾ
ഹൃദ്യത തന്നൊരാ ചുവപ്പും മഞ്ഞയും
മങ്ങി മാഞ്ഞേ പോയി...........
ഞാനീ വെള്ളി തിളയ്ക്കും വെയിലിൽ
തുള്ളി കനക്കും മഴയിൽ,മഞ്ഞിൽ
വീണേ കിടപ്പു.............
ആരും ഓമനിച്ചീലാ.........
ഒറ്റ പുഴു പോലുമെന്നെ കാർന്നു തിന്നീലാ........
ചെളി പറ്റി കറുത്തൊരിതളും
കോടിയ ചുണ്ടും ഞാനനശ്വര
ഞാനൊരു സുന്ദരിപ്പൂവ്‌(???)
ഞാനൊരു പ്ലാസ്റ്റിക്‌ പൂവ്‌!!!!






Friday, March 12, 2010

നിലച്ച ഘടികാരം

ഇന്നു ഞാ മിടിപ്പറ്റ ഘടികാരം

നാലിനുള്ളി കുടുങ്ങീ സൂചകം

യാഗഭൂവിലെന്നോ നിലച്ച ക്രന്ദനം

അന്ത്യശ്വാസം വലിക്കയായീ...

ചുറ്റും പച്ചമണ്ണി ഗന്ധം

നനവൂറും പശിമ

തുറന്ന ൺകോണിലോ മണ്ണട്ടക.

ചുവന്നു തുടുത്തുവോ തണുത്ത വിരലുക?

കിതക്കയായീ കാലയന്ത്രം.

മേലേ കരിഞ്ഞുകറുത്തു പോയീ പാടം

ചീയും കവിളി കുങ്കുമരേണുവി

വെയി ർഷമോ?

ഹൃദയതമ്പുരുവി ഉയർത്തെഴുന്നേൽപിൻ

ദ്രുത താളമോ? പക്ഷേ

ഞാ...

ഞനോ...

സംസ്ക്കരിച്ച ശവമല്ലേ?

Tuesday, March 2, 2010

ജീവനം

നദിയ്ക്ക് എങ്ങോട്ടൊഴുകാന്‍ കഴിയും?
താഴേക്ക് താഴേക്ക് അല്ലാതെ...
പതഞ്ഞൊഴുകി തളരുന്നു
പതനത്തിനാക്കം കൂട്ടുവാന്‍.
പോയി മറഞ്ഞവര്‍ കൂട്ടുകാര്‍
അടിവാരം വരെ കൂടുകാരായിരുന്നവര്‍
എന്നേ പ്രണയിച്ചു പോയി
കടലിന്നടിയിലെ ഏകാന്തതയെ
ഇന്നെനിക്ക് നിന്റെ ഉപ്പ് വേണം
ചിതറുന്ന നിന്‍ ആവേഗങ്ങള്‍ വേണം
എന്റെ നിലവിളി കേള്‍ക്കാതെ
എത്ര ദൂരം പയിക്കും നീ നിന്റെ കുതിരയെ?
നിന്റെ യാഗാശ്വം ദിക്കുകള്‍ താണ്ടുമ്പോള്‍
ഞാനുന്ട്: എന്‍ തേങ്ങലുന്ട്
കൊട്ടിയടച്ചോരീ വാതിലിന്നിപ്പുറം
നീ വരും ഒരൂ രാവില്‍
കഥ മുഴുവന്‍ പകുക്കണം ആയിരത്തൊന്നായി
കടപുഴക്കി കശക്കിയ മരങ്ങള്‍ എത്ര?
അലിയിച്ചെടുത്ത ഉപ്പെത്ര?
കണ്ണീര്‍ വീണൊരു പുഴ.
ഇരുളിന്‍ മാറ് പിളര്‍ന്നു
പുളച്ചൊഴുകവേ തേടുന്നതെന്റിനോ
കനിവിന്റെ മര്‍മരം
കടലിരമ്പം....കടലിരമ്പം....

Friday, February 19, 2010

സ്വാമി ശരണം


ഹരിഹരസുതനേ ശരണം. എന്റെ പൊന്നയ്യപ്പസ്വാമി ശരണം. പാലഭിഷേകം ശരണം. നിന്റെ നെയ്യഭിഷേകം ശരണം. പതിനെട്ട് പടികള്‍ കടന്ന്. ഞാന്‍ വരുന്നു നിന്നെ കാണാന്‍. മഹിഷീമര്‍ദ്ദനാ അയ്യപ്പാ. ഞാന്‍ ശരണം പ്രാപിക്കുന്നൂ നിന്‍ മുന്നില്‍. ഹരിയുടെയും ഹരന്റെയും പുത്രാ. നീ ഹരിഹരസുതനാനന്ദന്‍.....

Thursday, February 18, 2010

തൂവാല

പറന്നു പോകുന്ന കാറ്റും തൂവാലയും നമുക്കു നല്‍കിയതെന്താണ്? പ്രണയം, വിരഹം, മൌനം. ഗൌതമന്‍ തന്‍ യാത്രയും സരയുവിന്‍ തീരവും നമുക്കു നല്‍കിയതെന്താണ്? പ്രയാണം, ഗഹനം, ജീവിതം പൊട്ടിത്തെറിച്ചു പോയ കറുത്ത ഇന്നലെകള്‍ നമുക്കു നല്‍കിയതെന്താണ്? സുരക്ഷ,നിലവിളി,തടവറ മൊഗദിഷുവിലെ കാട്ടരുവിയുടെ പതിഞ്ഞ താളം നമുക്കു നല്‍കിയതെന്താണ്? ചടുല താളം, പടയോട്ടം, ഭയം നീയും ഞാനും മാത്രമകുന്ന ഒളിയിടങ്ങള്‍ പതയുന്ന വീര്യങ്ങള്‍ ആറിത്തണുത്തുറയുന്ന കിതപ്പുകള്‍ ശീല്‍ക്കാരം. ഞാനിപ്പോള്‍ നിന്റെ മരണത്തെ വരവേല്‍ക്കയാണ്. നിന്റെ തൂവാലയിലെ കറുപ്പ് കീറിപ്പുതച്ച്.